ദളങ്ങളോരോന്നായ്
മുറിച്ചെറിഞ്ഞ്
തേടിയതെന്തായിരുന്നു?
പിന്നെ
ഒന്നുമില്ലെന്നുകണ്ട്
പിന്‍വാങ്ങിയതെന്തേ?
പുറംപോലെതന്നെ
ഉള്ളെന്ന് ചൊല്ലീട്ടും
വിശ്വസിക്കാഞ്ഞതെന്തേ?
ഒടുവില്‍
വെറുതെ മിനക്കെട്ടെന്നും
കണ്ണുനീറ്റിയെന്നും
നെടുവീര്‍പ്പോ!
ക്ഷമിക്കുക
ഉള്ളില്‍ രഹസ്യത്തിന്റെ
രത്നങ്ങളൊളിപ്പിച്ച
മാതളപ്പഴമല്ല;
ഇത്
പൊള്ളലുള്ളിലൊതുക്കും
വെറുമൊരു
കണ്ണീർക്കുടം മാത്രം.