Friday 9 May 2008

ഉള്ളി


 ദളങ്ങളോരോന്നായ്

മുറിച്ചെറിഞ്ഞ്

തേടിയതെന്തായിരുന്നു?

പിന്നെ

ഒന്നുമില്ലെന്നു കണ്ട്

പിന്‍‌വാങ്ങിയതെന്തേ?

പുറംപോലെ തന്നെ

ഉള്ളെന്ന് ചൊല്ലീട്ടും

വിശ്വസിക്കാഞ്ഞതെന്തേ?

ഒടുവില്‍

വെറുതെ മിനക്കെട്ടെന്നും

കണ്ണുനീറ്റിയെന്നും

നെടുവീര്‍പ്പോ!

ക്ഷമിക്കുക,

ഉള്ളില്‍

രഹസ്യത്തിന്റെ രത്നങ്ങളൊളിപ്പിച്ച

മാതളപ്പഴമല്ല;

ഇത്

പൊള്ളലുള്ളിലൊതുക്കുന്ന

വെറുമൊരു

കണ്ണീർക്കുടം മാത്രം.

xxxxxxxxxxxxxxxxxxxxxxxxx