വേലികെട്ടുകാരി നീലിപ്പെണ്ണും, വേലി-
കെട്ടാന്‍
വിരുതുള്ള വേലപ്പനും
കണ്ടുമുട്ടി, മനസ്സുകൾ കൂട്ടിക്കെട്ടി.
വേലപ്പന്‍ സ്വപ്നത്തില്‍ കോട്ടകെട്ടി;
പാതിനിദ്രയിലും നീലി വേലികെട്ടി.
ഒരുനാള്‍ വേലു നീല്യേ താലികെട്ടി.
നീലിക്കായൊരു പുത്തന്‍ വേലികെട്ടി.
ഒരു കൈസഹായം കൊടുത്തു നീലി,
മൂവന്തിയോളവും കൂടെനിന്നു.
ചേലുറപ്പിൽ വേലു വേലികെട്ടി.
പിന്നൊരേ ചിന്തയായ് വേലുവിന്.
‘വേലിക്കുറപ്പതു പോരാന്നുണ്ടോ???’
ഇരവിലും പകലിലും ചുറ്റിനോക്കി
ഇളക്കിയുറപ്പിച്ചീടുവരുത്തി.
വേലൂന്റെ വേലീടുറപ്പില്‍ നീലി
മുഴുനിദ്രയില്‍ സ്വപ്നം കണ്ടുറങ്ങി.
വേലീടുറപ്പിനെ മാത്രമോര്‍ത്ത
വേലൂനുറക്കമോ ഇല്ലാതായി.
പണ്ടു കോട്ടതീര്‍ത്ത സ്വപ്നനിദ്ര
ഓര്‍ത്ത് വേലു പേര്‍ത്തും നെടുവീര്‍പ്പിടെ,
ആരോ മൊഴിഞ്ഞപ്പോള്‍ വേലൂനുള്ളില്‍
‘മാരണമീവേലി..........കെട്ടണ്ടായിരുന്നു’.
xxxxxxxxxxxxxxxxxxxxxxxxxxxx